പ്രാദേശികവാദവുമായി കോണ്‍ഗ്രസ്‌



മഹാരാഷ്‌ട്രയില്‍ ഇനി പ്രാദേശികവാദം പറഞ്ഞില്ലെങ്കില്‍ പിടിച്ച്‌ നില്‍ക്കാനാവില്ല എന്ന തോന്നലാണ്‌, കോണ്‍ഗ്രസിനെ നിലപാട്‌ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്‌. മറാത്തി സംസാരിക്കുന്ന ഡ്രൈവര്‍മാര്‍ക്ക്‌ മാത്രമേ ടാക്‌സി പെര്‍മിറ്റ്‌ നല്‍കേണ്ടതുള്ളൂ എന്ന കര്‍ശനനിര്‍ദ്ദേശം ചവാന്റെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ സംസ്ഥാനത്ത്‌ നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു. കൂടാതെ 15 വര്‍ഷത്തില്‍ കുറയാതെ മഹാരാഷ്‌ട്രയില്‍ താമസിച്ചവര്‍ക്ക്‌ മാത്രമേ പെര്‍മിറ്റ്‌ അനുവദിക്കേണ്ടതുള്ളൂ എന്നാണ്‌ തീരുമാനം. 2012 ലെ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടുള്ള നയപരിപാടികളുടെ ആരംഭമാണിതെന്നത്‌ വ്യക്തമാണ്‌.
മഹാരാഷ്‌ട്രയിലെ മധ്യവര്‍ഗ്ഗത്തിനും, യുവാക്കള്‍ക്കും താക്കറെയുടെ നവനിര്‍മാണ്‍ സേനയോടുള്ള ആഭിമുഖ്യം വര്‍ദ്ധിച്ചതിന്റെ പ്രതിഫലനമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14 സീറ്റ്‌ അവര്‍ പിടിച്ചെടുത്തത്‌. ഇനിയും താക്കറെയുടെ നയങ്ങള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ നിലനില്‍പ്‌ അവതാളത്തിലാകുമെന്നാണ്‌ കോണ്‍ഗ്രസിന്റെ അങ്കലാപ്പ്‌. അതിന്റെ ഭാഗമാണ്‌ ഈ പുതിയ തീരുമാനം. കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വവും സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ ഒരേ നിലപാടിലാണ്‌. സംസ്ഥാന മോട്ടോര്‍ വാഹനനിയമത്തിന്റെ പരിധിയില്‍ ഡ്രൈവര്‍മാര്‍ മറാത്തിഭാഷ സംസാരിക്കണമെന്ന വകുപ്പുണ്ടെന്നാണ്‌ കോണ്‍ഗ്രസ്‌ വക്താവ്‌ അഭിഷേക്‌ സിങ്‌വി പ്രസ്‌താവിച്ചത്‌.
56000 ത്തോളം വരുന്ന സംസ്ഥാനത്തെ ടാക്‌സി ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യയില്‍ നിന്ന്‌ കുടിയേറിയവരാണ്‌. സര്‍ക്കാരിന്റെ പ്രാദേശികസങ്കുചിത വോട്ട്‌ ബാങ്ക്‌ നയങ്ങള്‍ ഇവരുടെ ജീവിതത്തെയാവും വെള്ളത്തിലാക്കുക.

2 അഭിപ്രായങ്ങൾ:

  1. പ്രസാടെട്ടാ സുഖമല്ലേ? വല്ലപ്പോളും നമ്മുടെ ബ്ലോഗ്‌ ഒന്ന് എത്തി നോക്കണേ!! കൈപ്പിഴ.ബ്ലോഗ്സ്പോട്ട്.കോം

    മറുപടിഇല്ലാതാക്കൂ
  2. kollam !!..interestng details ..aniyathikkuttiyude ella aasamsakalum..kto..

    മറുപടിഇല്ലാതാക്കൂ