അമേരിക്കയിലെ തകരുന്ന ആരോഗ്യമേഖല
സെപ്‌തംബര്‍ ആദ്യവാരം അമേരിക്കയിലെ സെന്‍സല്‍ ബ്യൂറോ ആരോഗ്യരംഗത്തെ സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പുറത്തുവിടുകയുണ്ടായി. വരുമാനവും ദാരിദ്ര്യവും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷണവും അമേരിക്കയില്‍ 2008 എന്ന പേരിലുള്ള ആ റിപ്പോര്‍ട്ട് സര്‍വ്വപ്രധാനമായ ആരോഗ്യമേഖലയെ എത്രമാത്രം അവഗണനയോടെയാണ് അമേരിക്കന്‍ സര്‍ക്കാര്‍ കാണുന്നതെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു.
2008 ല്‍ മാത്രം അമേരിക്കയിലെ ദരിദ്രരുടെ എണ്ണം 13.27 % മാത്രമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ ഉള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1930 ന് ശേഷം ഉണ്ടായിട്ടുള്ള സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടതിന്റെ ഫലമാണിത്. കറുത്തവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഇത് 24.7% ആണ്. സാമ്പത്തിക മുന്നേറ്റത്തിന്റെതായ 2004-07 കാലയളവില്‍ പോലും 31 ശതമാനത്തോളം അമേരിക്കാരാണ് ശരാശരി രണ്ടുമാസത്തോളം തൊഴിലില്ലാതിരുന്നത്.
2008 അവസാനം പുറത്തുവിട്ട കണക്കുപ്രകാരം ഏകദേശം 39.8 ദശലക്ഷം തൊഴില്‍രഹിതരാണ് രാജ്യത്തുള്ളത്. 1960 കള്‍ക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതില്‍ത്തന്നെ 17.1 ദശലക്ഷം ആളുകള്‍ കൊടിയ ദാരിദ്ര്യത്തിന്റെ പിടിയിലാണ്. 1930 കള്‍ക്ക് ശേഷം ആദ്യമായാണ് ഇടത്തരം കുടുംബവരുമാനം 1990 2008 കാലയളവില്‍ ഇത്രയധികം താഴോട്ട് പോയത്.
2000 നും അതിനുമുകളിലും ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നാണ് ഇടത്തരം കുടുംബവരുമാനത്തെ സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ചിരിക്കുന്നത്. വരുമാനത്തെ സംബന്ധിച്ചും ദാരിദ്ര്യത്തെ സംബന്ധിച്ചും എല്ലാവര്‍ഷവും ഈ സര്‍വ്വേ നടക്കാറുണ്ട്. വ്യക്തിപരമായ വരുമാനം, ഔദ്യോഗിക ഭരണരേഖകള്‍, ജനസംഖ്യാഅനുപാതം മറ്റ് ഗവേഷണങ്ങള്‍ എന്നിവയിലൂടെയാണ അതു സംബന്ധിച്ച സമഗ്രമായ കണക്കുകള്‍ യു എസ് സെന്‍സസ് ബ്യൂറോ പുറത്തുവിടാറുള്ളത്.
ഭരണകൂടം തന്നെയാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന നിരീക്ഷണം സെന്‍സസ് ബ്യൂറോയും ശരിവെയ്‌ക്കുന്നു.
ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വ്യാപകമായ ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതാണ്. അന്ന് അതിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജീവിതനിലവാരം ഉയര്‍ത്തുന്നതിനും, ശിശുസംരക്ഷണത്തിന്റെ വിഷയത്തിലും, ആരോഗ്യരംഗത്തുമൊന്നും പ്രത്യേക ഫണ്ടുകള്‍ നീക്കിവെയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ദശലക്ഷക്കണക്കിന് ആളുകളാണ് ശരിയായ വൈദ്യസഹായം ലഭിക്കാതെ അമേരിക്കയില്‍ ഇപ്പോഴും നരകിക്കുന്നത്.
2004 ലെ ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം ഇടത്തരം കുടുംബവരുമാനത്തില്‍ 3.6 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. 1992 മുതല്‍ തുടരുന്ന തകര്‍ച്ചയുടെ ഏറ്റവും കൂടിയ അളവാണ് 2008 ല്‍ രേഖപ്പെടുത്തിയത്. എന്നാല്‍ സെന്‍സസ് ബ്യുറോയില്‍ നിന്നു വ്യത്യസ്‌തമായി, ചില സ്വകാര്യ ഏജന്‍സികള്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നത് രാജ്യത്തെ ദരിദ്രരുടെ അവസ്ഥ അതിലും പരിതാപകരമാണെന്നാണ്.
* ഉയര്‍ന്ന വരുമാനക്കാരും താഴ്‌ന്ന വരുമാനക്കാരും തമ്മിലുള്ള വിടവ് മുമ്പെങ്ങുമില്ലാത്തവിധം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്.
* സാമ്പത്തി ശാസ്‌ത്രജ്ഞന്മാരായ തോമസ് പിക്കെറ്റിയുടേയും ഉമ്മാനുവേല്‍ സെയ്‌സിന്റെയും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ദേശീയ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും 1 ശതമാനം ജനങ്ങളുടെ കൈവശമാണ്. 1920 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഓഹരി ആണിത്.
* നാണയപ്പെരുപ്പത്തിന്റെ ഫലമായി വരുമാനം കൂപ്പുകുത്തിവീണു.
* ലക്ഷക്കണക്കിന് കുട്ടികളാണ് സ്‌കൂളിലെ ഉച്ചഭക്ഷണത്തെ ആശ്രയിച്ച് കഴിയുന്നത്.
* 2009 ന്റെ അവസാനമാകുമ്പോഴേയ്‌ക്കും നാലിലൊന്ന് കുട്ടികളും നിത്യദാരിദ്ര്യത്തിന്റെ പിടിയിരിക്കുമെന്നാണ് ഇക്കോണമിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് കണക്കാക്കുന്നത്.
* വരുമാനമുള്ളവര്‍ രണ്ടുപേര്‍ ഉണ്ടായിട്ട് പോലും നിത്യച്ചെലവ് തള്ളിനീക്കാന്‍ ഒരു കുടുംബത്തിന് സാധിക്കുന്നില്ല.
* ദേശീയ ബജറ്റ് വെട്ടിച്ചുരുക്കല്‍ നിര്‍ബന്ധിതമായിരിക്കുന്നു.
* തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളില്‍ ഭീമമായ കുറവാണ് വന്നിരിക്കുന്നത്.
* ഭക്ഷണകൂപ്പണ്‍ ആശ്രയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു.
* ദരിദ്രരുടേയും വീട് നഷ്‌ടപ്പെടുന്നവരുടെയും അളവ് വര്‍ദ്ധിക്കുന്നു.
* തൊഴില്‍ നഷ്‌ടവും തൊഴിലില്ലായ്‌മയും കഴിഞ്ഞ കുറച്ചുമാസങ്ങളായി നിര്‍ബാധം തുടരുകയാണ്. ഇതേ സംബന്ധിച്ച കണക്കുകള്‍ പ്രകാരം അത് ഉച്ചസ്ഥായിലാണ്.
കിസിഞ്ചര്‍ അസോസിയേറ്റ്, സപ്‌തംബര്‍ 11 നെ സംബന്ധിച്ച് ടൈം മാസികയിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനത്തില്‍ തെളിഞ്ഞത്, തൊഴിലില്ലായ്‌മ അസ്വസ്ഥത ഉണ്ടാക്കുംവിധം വര്‍ദ്ധിക്കുന്നുവെന്നാണ്. വിദഗ്‌ദ്ധര്‍ക്ക് പോലും പ്രതീക്ഷിക്കാനാവാതെ വിധത്തിലാണ് കാര്യങ്ങള്‍ ഇപ്പോള് മുന്നോട്ട് പോകുന്നത്.
ആരും ഇതേപറ്റി വേണ്ടവിധത്തില്‍ ചിന്തിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. തൊഴില്‍ നഷ്‌ടപ്പെടുന്നവരുടെ എണ്ണം പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്താണ്. സാമ്പത്തിക മാന്ദ്യത്തിന്റെ അവസാനമാകുമമ്പോഴേക്കും തൊഴിലില്ലായ്‌മ ഒരു ശീലമായി മാറുവാനാണ് സാധ്യത.
അമേരിക്കയുടെ തകര്‍ന്ന സാമ്പത്തിക മാതൃകകള്‍ ഇനി എങ്ങനെയാണ് പുനഃസ്ഥാപിക്കുക അല്ലെങ്കില്‍ അങ്ങനെയൊന്ന് ഇനി സാധ്യമാണോ എന്ന് പീറ്റേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ജേക്കബ് കീര്‍കെ ഗാര്‍ഡ് ആശങ്കപ്രകടിപ്പിക്കുന്നു. ഇങ്ങനെപോയാല്‍ തൊഴിലില്ലായ്‌മ കൂടുതല്‍ ഉയരാനാണ് സാധ്യത എന്നദ്ദേഹം പറയുന്നു.
പ്രമുഖ സാമ്പത്തിക വിശാരദനായ സമ്മേഴ്‌സ് പരമ്പരാഗത തൊഴിലില്ലായ്‌മയെ സംബന്ധിച്ച കാഴ്‌ചപ്പാടുകള്‍ മാറേണ്ടുന്നതാണെന്ന് പറയുന്നു. അതായത്, തുടര്‍ച്ചയായ തൊഴിലില്ലായ്‌മ ഒരു പ്രത്യേക സ്ഥലത്ത് കാണന്നുവെങ്കില്‍ അവിടുത്തെ വിപണിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് ഉയരേണ്ടത്.
ഉയര്‍ന്ന തോതില്‍ ശമ്പളം വാങ്ങിക്കൊണ്ടിരുന്നവര്‍ക്കാണ് ഇപ്പോള്‍ തൊഴില്‍ നഷ്‌ടപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അമേരിക്കക്ക് അത്തരമൊരു തലത്തില്‍ വീണ്ടും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുവാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും. കുറച്ച് താഴേയ്‌ക്കുള്ള തൊഴിലവസരങ്ങളെ കുറിച്ച് ചിന്തിക്കുന്നതാവും ഇനി നല്ലത്.
പോരാത്തതിന് 1930 കളിലെ അവസ്ഥയില്‍ നിന്നും വ്യത്യസ്‌തമായി യന്ത്രങ്ങളാണ് മനുഷ്യരേക്കാളധികം ഇക്കാലത്ത് പണിയെടുക്കുന്നത്. മനുഷ്യന് സാഹചര്യമൊരുക്കുക എന്ന ദൗത്യമേ ഉള്ളൂ. അതുകൊണ്ട് തന്നെ നിരവധി വൈറ്റ് കോളറുകര്‍ ബ്ലൂ കോളറിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. അതിനാല്‍ പരമ്പരാഗത സാമ്പത്തിക വീക്ഷണങ്ങള്‍ക്കൊന്നും ഇപ്പോഴത്തെ പ്രതിസന്ധിയെ പരിഹരിക്കുവാന്‍ കഴിയില്ലെന്നാണ് സമ്മേഴ്‌സ് പറയുന്നത്.
ഉപഭോക്തൃവായ്‌പയെ സംബന്ധിച്ച് പുതിയ കേന്ദ്രീകൃത ഗവേഷണത്തില്‍ തെളിഞ്ഞ കൂടുതല്‍ വസ്‌തുതകള്‍
സപ്‌തംബര്‍ 8 ന് പുറത്തുവിട്ട ഫെഡറല്‍ റിസര്‍വ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ജൂലൈയില്‍ മൊത്തം ഉപഭോക്തൃ വായ്‌പ 2.47 ദശലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. മൊത്തത്തിലെടുത്താല്‍ അത് 2.47 ട്രില്യണ്‍ ഡോളറാണ് അതായത് 10.4 ശതമാനം.
ഇക്കണോമിക് ഔട്ട്‌ലുക്ക് ചീഫ് ബര്‍ണാഡ് ബോമേനല്‍ പറയുന്നതുപോലെ വിപണിക്ക് ഈ വര്‍ഷം ഉപഭോക്താവില്‍ നിന്നും യാതൊരുവിധ സംഭാവനകളും ലഭിച്ചിട്ടില്ല. ഒരുപക്ഷെ അടുത്തവര്‍ഷം ഗുണപരമായ പങ്കാളിത്തം ലഭിച്ചേക്കാം. വായ്‌പയിലന്മേലുണ്ടായിരിക്കുന്ന ഈ പ്രത്യാഘാതം സാമ്പത്തികമേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇത് മൂലം സംഭവിച്ചിരിക്കുന്ന ഉയര്‍ന്ന ദാരിദ്ര്യനിരക്ക്, വരുമാനവീഴ്‌ച എന്നിവയെല്ലാം 2009 ലെ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ സവിസ്‌തരം പ്രതിപാദിക്കുന്നു.
ആരോഗ്യമേഖലയില്‍ തുടരുന്ന മന്ദത
2008 ല്‍ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയെ സംബന്ധിച്ച വിവരങ്ങള്‍ ബ്യൂറോ ശേഖരിക്കുകയുണ്ടായി. അതില്‍പ്രകാരം 46.3 ദശലക്ഷം ആളുകളാണ് അമേരിക്ക ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധിയില്‍ പെടാതെയുള്ളത്. അതായത് മൊത്തം ജനസംഖ്യയുടെ 15.4 ശതമാനം. 2007 ല്‍ മാത്രം 6,82,000 പേരാണ് ഉണ്ടായത്. തുടര്‍ച്ചയായ എട്ടുവര്‍ഷങ്ങളില്‍ വളരെ കുറച്ചുപേര്‍ക്കേ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചിട്ടുള്ളൂ. അവര്‍ക്കാകട്ടെ അതിനായി ഭീമമായ തുകയാണ് അടങ്കലായി വരുന്നത്.
എന്നാല്‍ മറ്റു പഠനങ്ങള്‍ അതിലും ഭയാനകമായ കണക്കുകളാണ് പറയുന്നത്. കണ്‍...... ബജറ്റ് ഓഫീസിന്റെ കണക്കുപ്രകാരം അത് 56 ദശലക്ഷമാണ് 2009 മെയില്‍ ടോഡ് ലിങ്കും റിച്ചാര്‍ഡ് ക്രോനിക്കും നടത്തിയ ഗവേഷണങ്ങളില്‍ ഏകദേശം 1,91,670 ല്‍ കൂടുതല്‍ ആളുകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ കണക്ക് പ്രകാരം 2.3 ദശലക്ഷമാണ് പ്രതിവര്‍ഷം പരിരക്ഷ ഇല്ലാതാകുന്നവരുടെ എണ്ണം. ഈ നില മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ 2010 അവസാനമാകുമ്പോഴേക്കും 6.9 ദശലക്ഷമാകും ഇത്തരക്കാരുടെ എണ്ണം.
അമേരിക്കന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍ പറയുന്ന പ്രകാരം, ഏകദേശം 25 ദശലക്ഷം ആളുകളും മാരകമായ ചില രോഗങ്ങള്‍ക്കാവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരാണ്. 2007-08 ലെ പല കാലയളവിലും 90 ദശലക്ഷത്തോളം അമേരിക്കക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാതെ ജീവിച്ചവരാണ്. ഹെന്‍റിളെ കൈവരി ന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരില്‍ 80% ആളുകളും തൊഴിലാളിവര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. മറ്റൊരു ഗവേഷണത്തില്‍ തെളിഞ്ഞത് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരില്‍ 27 ശതമാനം ആളുകള്‍ 65 വയസിന് താഴെയുള്ളവരാണ്. ഇപ്പോഴുള്ള സാഹചര്യം തുടരുകയാണെങ്കില്‍ വന്‍തോതില്‍ തൊഴിലിടങ്ങളിലെ പിരിച്ചുവിടല്‍ വര്‍ദ്ധിക്കുകയും 2019 ഓടുകൂടി ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ 66 ദശലക്ഷമായി ഉയരുകയും ചെയ്യും.
മുഴുവന്‍ സമയതൊഴിലാളികള്‍ക്കും ഇടത്തരും കുടുംബങ്ങളെയുമാണ് സാമ്പത്തിക മന്ദത ഏറ്റവുമധികം ബാധിച്ചിരിക്കുതെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2001 മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത തൊഴിലാളികളുടെ ശതമാനം വര്‍ദ്ധിക്കുകയാണ്. 2008 ല്‍ 65 വയസിന് താഴെയുള്ളവരില്‍ തൊഴില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ 61.90 ശതമാനമാണ്. തുടര്‍ച്ചയായ തൊഴിലില്ലായ്‌മയുടേയും ശമ്പളം കുറച്ചതിന്റെയുമൊക്കെ ഫലമായിട്ടാണ് 2001 ല്‍ 67 ശതമാനമായിരുന്നത് 2008 എത്തിയപ്പോള്‍ ഇത്തരത്തിലായത്.
തൊഴിലിന്റെ കാര്യത്തില്‍ യാതൊരുവിധ സംരക്ഷണവും ഇപ്പോള്‍ ഉറപ്പില്ല. ആരോഗ്യസംരക്ഷണത്തിനാവശ്യമായ ഭീമമായ തുകയാണ് പലരെയും പാപ്പരാക്കുന്നത്. മനുഷ്യാവകാശങ്ങളെ ഖണ്‌ഡിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ വ്യവസായ രാഷ്‌ട്രമായ അമേരിക്ക. മുപ്പതോളം വരുന്ന വന്‍കിട വ്യവസായ രാഷ്‌ട്രങ്ങളില്‍വെച്ച് അമേരിക്കയാണ് തൊഴിലാളികള്‍ക്ക് വേണ്ടുന്ന പരിരക്ഷ നല്‍കാത്ത ഒരേ ഒരു രാജ്യം. മരുന്നുകള്‍ക്കാകട്ടെ തീപിടിച്ച വിലയും.
എന്നാല്‍ ഈ പറയുന്ന വിഷയങ്ങളൊന്നും തന്നെ വാഷിംഗ്‌ടണില്‍ നടത്തിയ പ്രസംഗത്തില്‍ ഒബാമ പരാമര്‍ശിക്കുകയില്ല. കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ഡെമോക്രാറ്റുകള്‍ക്കും റിപ്‌ബ്ലിക്കന്‍വിനും ഇതിനപ്പുറത്ത് പൊതുസമൂഹത്തെ സംബന്ധിച്ച് മറ്റെന്ത് നിലപാടാണ് കൈക്കൊള്ളുവാന്‍ സാധിക്കുക.
കഴിഞ്ഞ ജനുവരിയില്‍ നേതൃത്വം ഏറ്റെടുത്തതുമുതല്‍ മുന്‍ഗാമി ജോര്‍ജ് ബുഷിന് സാധിക്കാതിരുന്ന പല മുന്നേറ്റങ്ങളും ഒബാമ ആഭ്യന്തര വിദേശ നയങ്ങളിലും മറ്റും നടത്തുകയുണ്ടായി. എന്നാല്‍, ഫെഡറല്‍ ട്രഷറിക്ക് സംഭഴിച്ചിരിക്കുന്ന തകര്‍ച്ചയിലും, സാമ്പത്തിക മാന്ദ്യത്തിലും വാള്‍ സ്‌ട്രീറ്റിന്റെ ദൈന്യതയിലും സാമ്രാജ്യത്വ യുദ്ധങ്ങളിലും, ശ്രദ്ധിക്കാതെ മധേഷ്യന്‍ സമാധാനം ഉണ്ടാക്കുവാന്‍ പോയ ഒബാമയുടെ നയം വിമര്‍ശിക്കപ്പെടേണ്ടതും പൊതുവിശ്വാസത്തെ ഹനിക്കുന്നതുമാണ്.
സെപ്‌തംബര്‍ 9 ന് നടന്ന സമ്മേളനത്തില്‍ സംരംഭകരുടെ സുരക്ഷിതത്വം സംബന്ധിച്ച ഉറപ്പുകള്‍ ഒബാമ നല്‍കുകയുണ്ടായി. കൂടെ ഉല്‌പാദനത്തെ സംബന്ധിച്ച് ഉല്‌പാദകര്‍ക്കു മുന്‍പില്‍ കുറേ ഉപദേശങ്ങളും.
ചെലവുചുരുക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഇവയാണ്.
* ആരോഗ്യരംഗത്തേക്ക് നീക്കിവെക്കുന്ന ലക്ഷക്കണക്കിന് ഡോളറില്‍ കുറവു വരുത്തുക.
* ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ടെസ്റ്റുകളും ചികിത്സകളും പരമാവധി ഒഴിവാക്കുക.
* വൈദ്യത്തില്‍ വിദഗ്‌ദ്ധരായവരെ വീട്ടു കാവല്‍ക്കാരായ നിയമിക്കുക. അതുവഴി ഡോക്‌ടര്‍മാരെ ഒഴിച്ചുനിര്‍ത്തുവാന്‍ സാധിക്കും. സ്വയം ചികിത്സിക്കാനറിയുന്നതും നന്നായിരിക്കും കാഡിലിയാക് എന്ന് വിളിക്കപ്പെടുന്ന പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുക. എന്നാല്‍ ഇത് തൊഴിലാളികളുടെ കഷ്‌ടത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ഇന്‍ഷുറന്‍സ് എടുക്കാന്‍ എല്ലാവരേയും നിര്‍ബന്ധിക്കുക. 100 മുതല്‍ 300 ശതമാനം വരെയുള്ള വരുമാനക്കാരില്‍ നിന്നും അധിക നികുതി ഈടാക്കുക.
* സമ്പാദ്യത്തില്‍ പോരായ്‌മയുണ്ടെങ്കില്‍ ധനക്കമ്മി വര്‍ദ്ധിപ്പിക്കാന്‍ വൈദ്യസഹായ ചെലവുകള്‍ കുറയ്‌ക്കുക.
* ആരോഗ്യ പരിരക്ഷ കുറഞ്ഞവര്‍ സ്വന്തം ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്.
പൊതുജനങ്ങളില്‍ നിന്നും മറച്ചുവെച്ചിരിക്കുന്ന വിവരങ്ങള്‍ ഇനിയും ബാക്കിയാണ്. പക്ഷെ ഒബാമയുടെ ലക്ഷ്യം വ്യക്തമാണ്. ജനങ്ങളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുക, സ്വാകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്കാരെ സഹായിക്കുക, വന്‍കിട ആശുപത്രികള്‍ക്ക് ഒത്താശ ചെയ്യുക എന്നതാണ് എല്ലാവരെയും ഇന്‍ഷുറന്‍സ് ചെയ്യിക്കുകയും അനുസരിക്കാത്തവരെ ശിക്ഷിക്കുകയും ചെയ്യുന്നതിലെ രഹസ്യം. പൊതുസമൂഹത്തിന് മേലുള്ള ഈ അന്യായ കയ്യേറ്റത്തിന് അറുതി വരുത്തേണ്ടതാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ